കവിതയുടെ ഉറവിടം തേടിയുള്ള ഒരു യാത്ര...........പലപ്പോഴായി മനസ്സില്‍ കുറിച്ച വരികള്‍. ഹൃദയത്തിന്‍റെ വേദനകളില്‍ നിന്നാണ് കവിതകള്‍ ജനിക്കുനത്.....ഇതെന്‍റെ വേദനകളാണ്, ചിലത് സന്തോഷങ്ങളും.

Visitors

Saturday, December 11, 2010

കവിത

നിലാവ് ഉരുകി ഉരുകി
ഞാന്‍ വാര്‍ക്കുന്ന കവിതാദര്‍പ്പണ ശകലങ്ങളില്‍
ചെന്ന് പതിച്ചു.
മനസ്സിന്‍റെ സന്തോഷം ഭാവന കട്ടെടുത്തു.
ഓരോ തുള്ളി വീഴുമ്പോഴും
അക്ഷരങ്ങള്‍ പാകമാവാന്‍ പുകഞ്ഞുകൊണ്ടിരുന്നു....

വികാരങ്ങളുടെ തള്ളിച്ചയില്‍
ഞാന്‍ എന്‍റെ  ദര്‍പ്പണത്തിനു രൂപം നല്‍കി.
പോയകാല കൈരളിവസന്തം പ്രതിഫലിപ്പിക്കാനല്ല.......
പൂക്കളെ വേരോടെ ഇറുത്തെടുത്തു
"ബോണ്‍സായ് " കൃഷി പ്രോത്സഹിപ്പിക്കുന്നത്
കാണാതിരിക്കാന്‍......

കാണാകാഴ്ചകള്‍

രക്തം വിറ്റ കാശുകൊണ്ട് ഞാന്‍
ലഹരി വാങ്ങിച്ചു.
ലഹരിയുടെ പിന്‍ബലത്തില്‍ 
നഷ്ടസ്വപ്നങ്ങളെയും വ്യര്‍ത്ഥ മോഹങ്ങളെയും 
മറക്കാനായി 
ചന്ദ്രന്‍ കേള്‍ക്കുവോളം ഉച്ചത്തില്‍ 
ജീവിതത്തെ തെറി പറഞ്ഞു.

വഴിയെപോയ കാറ്റിനേയും
വഴിപിഴച്ച സഹോദരിയേയും
തള്ളി പറഞ്ഞു.........

തുള്ളിയിട്ട മഴയേയും
തുളവീണ ഹൃദയത്തെയും 
ശപിച്ചു............

തള്ളി നീക്കിയ പകലിനേയും
തളര്‍ന്നു കട്ടിലേറിയ അമ്മയേയും,
അഞ്ച്‌ മീറ്റര്‍ കയര്‍ ഊഞ്ഞാലക്കിയ അച്ഛനേയും ഓര്‍ത്തു കരഞ്ഞു.........

ചിതലടിഞ്ഞ  മേല്‍ക്കുരയും
ചിലന്തിവല തൂങ്ങിയ മച്ചകവും
ദാരിദ്ര്യം എത്തി നോക്കുന്ന അടുക്കളയും
കടക്കെണിയില്‍ ഇര കോര്‍ത്തിരിക്കുന്ന ബാങ്ക് മാനേജരും...........

വേണ്ടാ ...........ഒന്നും ഓര്‍ക്കണ്ട........
ഈ ബോധം അങ്ങ് നശിച്ചെങ്കില്‍.........

പിന്നീട്,
രക്തം വില്ക്കുന്നത് ഒരു ലഹരിയും
ലഹരി കുടിക്കുന്നത് ജീവിതവുമായി....
ഊറ്റി ഊറ്റി ഒടുവില്‍ ,
ഈ വഴിയരികില്‍ ജഡംആയി  കിടക്കുമ്പോള്‍
എല്ലാവരും പറയും.....
"തെണ്ടി....കള്ളുകുടിച്ചു ബോധമില്ലാതെ കിടപ്പാണ്..."













Friday, December 10, 2010

എന്‍റെ കവിത

കവിതയുടെ ഉറവിടം തേടിയുള്ള ഒരു യാത്ര...........പലപ്പോഴായി മനസ്സില്‍ കുറിച്ച വരികള്‍. ഹൃദയത്തിന്‍റെ വേദനകളില്‍ നിന്നാണ് കവിതകള്‍ ജനിക്കുനത്.....ഇതെന്‍റെ വേദനകളാണ്, ചിലത് സന്തോഷങ്ങളും.