കവിതയുടെ ഉറവിടം തേടിയുള്ള ഒരു യാത്ര...........പലപ്പോഴായി മനസ്സില്‍ കുറിച്ച വരികള്‍. ഹൃദയത്തിന്‍റെ വേദനകളില്‍ നിന്നാണ് കവിതകള്‍ ജനിക്കുനത്.....ഇതെന്‍റെ വേദനകളാണ്, ചിലത് സന്തോഷങ്ങളും.

Visitors

Sunday, July 10, 2011

നിള


ഓളങ്ങളുടെ നിസ്വങ്ങള്‍ 
മുത്തശ്ശിക്കഥയിലെ പഴമൊഴിയി 
ആത്മാവില്‍  നിറയുമ്പോള്‍ 
ഭൂമിയുടെ വിളറിയ മുഖംമാത്രം.
വാരിയ മണലിന്‍റെ പിണക്കവും 
രക്തം പുരണ്ട  മണ്ണിന്‍റെ തേങ്ങലും
തൊണ്ടയില്‍  ഉടുക്ക് കൊട്ടുമ്പോള്‍ 
കലിയുഗത്തിന്‍റെ കറുത്ത മുഖം.

ഹേ...നിളേ,
ആരോടും പരിഭവമില്ലാതെ 
നിന്‍റെ മൂകതയുടെ നൈരന്തര്യം 
പര്‍വ്വത സാനുക്കളില്‍ നിറഞ്ഞ്
പ്രതിഫലിക്കുമ്പോള്‍
താളാത്മകമായ ഈ അരങ്ങില്‍ 
പുഞ്ചിരിക്കുന്ന ചിലമ്പോലി നാദമെവിടെ ?
ചുടലപ്പറമ്പിന് കൂട്ടിരിക്കുന്ന 
ആകാശത്തെവിടെയോ 
കത്തിത്തീര്‍ന്ന മെഴുകുതിരിയായ്‌ മാത്രം 
നിള.

നിന്‍റെ തലോടലേറ്റ
ഭൂമിയുടെ പുഞ്ചിരിപ്പുമൊട്ടുകള്‍
വെണ്‍ചാമരം വീശിയ കേരളത്തനിമയുടെ
വെണ്ണക്കല്‍ കൊട്ടാരത്തിലെവിടെയോ
ഒരു വെള്ളാരംകല്ലുപോലെ മാത്രം 
നിള.

No comments:

Post a Comment