കവിതയുടെ ഉറവിടം തേടിയുള്ള ഒരു യാത്ര...........പലപ്പോഴായി മനസ്സില്‍ കുറിച്ച വരികള്‍. ഹൃദയത്തിന്‍റെ വേദനകളില്‍ നിന്നാണ് കവിതകള്‍ ജനിക്കുനത്.....ഇതെന്‍റെ വേദനകളാണ്, ചിലത് സന്തോഷങ്ങളും.

Visitors

Saturday, December 11, 2010

കാണാകാഴ്ചകള്‍

രക്തം വിറ്റ കാശുകൊണ്ട് ഞാന്‍
ലഹരി വാങ്ങിച്ചു.
ലഹരിയുടെ പിന്‍ബലത്തില്‍ 
നഷ്ടസ്വപ്നങ്ങളെയും വ്യര്‍ത്ഥ മോഹങ്ങളെയും 
മറക്കാനായി 
ചന്ദ്രന്‍ കേള്‍ക്കുവോളം ഉച്ചത്തില്‍ 
ജീവിതത്തെ തെറി പറഞ്ഞു.

വഴിയെപോയ കാറ്റിനേയും
വഴിപിഴച്ച സഹോദരിയേയും
തള്ളി പറഞ്ഞു.........

തുള്ളിയിട്ട മഴയേയും
തുളവീണ ഹൃദയത്തെയും 
ശപിച്ചു............

തള്ളി നീക്കിയ പകലിനേയും
തളര്‍ന്നു കട്ടിലേറിയ അമ്മയേയും,
അഞ്ച്‌ മീറ്റര്‍ കയര്‍ ഊഞ്ഞാലക്കിയ അച്ഛനേയും ഓര്‍ത്തു കരഞ്ഞു.........

ചിതലടിഞ്ഞ  മേല്‍ക്കുരയും
ചിലന്തിവല തൂങ്ങിയ മച്ചകവും
ദാരിദ്ര്യം എത്തി നോക്കുന്ന അടുക്കളയും
കടക്കെണിയില്‍ ഇര കോര്‍ത്തിരിക്കുന്ന ബാങ്ക് മാനേജരും...........

വേണ്ടാ ...........ഒന്നും ഓര്‍ക്കണ്ട........
ഈ ബോധം അങ്ങ് നശിച്ചെങ്കില്‍.........

പിന്നീട്,
രക്തം വില്ക്കുന്നത് ഒരു ലഹരിയും
ലഹരി കുടിക്കുന്നത് ജീവിതവുമായി....
ഊറ്റി ഊറ്റി ഒടുവില്‍ ,
ഈ വഴിയരികില്‍ ജഡംആയി  കിടക്കുമ്പോള്‍
എല്ലാവരും പറയും.....
"തെണ്ടി....കള്ളുകുടിച്ചു ബോധമില്ലാതെ കിടപ്പാണ്..."













No comments:

Post a Comment